Skip links

അവസാന വിധി

ഒരുമിച്ചുള്ള സന്തോഷകരമായ നിമിഷങ്ങളിൽ, ഫാ. ജോർജ്ജ് ഡിസൂസ പലപ്പോഴും കാവുകാട്ടച്ചനോട് ഈ തമാശ പറയുമായിരുന്നു. ഭൂമിയിലെ ജീവിതത്തിനുശേഷം വിവിധ ബിഷപ്പുമാരെ ദൈവം തന്നെ സ്വർഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനെക്കുറിച്ചാണിത്. ലത്തീൻ സഭയിൽ നിന്നുള്ള ബിഷപ്പുമാർ സ്വർഗത്തിലെത്തുമ്പോൾ, പിതാവായ ദൈവം അവരെ സ്വീകരിക്കാൻ സ്വർഗ്ഗകവാടം വരെ ചെല്ലും, അതേസമയം സിറോ മലബാർ സഭയിലെ ബിഷപ്പുമാർ സ്വർഗ്ഗത്തിലെത്തുമ്പോൾ ദൈവം തൻ്റെ സിംഹാസനത്തിൽ നിന്ന് ഇളകാതിരിക്കുകയും, ബിഷപ്പുമാർ തൻ്റെ സന്നിധിയിൽ എത്താൻ കാത്തിരിക്കൂകയും ചെയ്യും.

ദൈവം എന്തുകൊണ്ടാണ് ലത്തീൻ ബിഷപ്പുമാരോട് അമിതസ്നേഹം കാണിക്കുന്നതെന്ന് കൗതുകത്തോടെ ഫാ. ഡിസൂസയോട് കാവുകാട്ടച്ചൻ ചോദിക്കും! ലത്തീൻ ബിഷപ്പുമാർ തൻ്റെ സമീപത്തുള്ളപ്പോൾ ദൈവത്തിന്  തൻ്റെ സിംഹാസനത്തെക്കുറിച്ച് ഉത്കണ്ഠപ്പെടേണ്ടതില്ല, സിറോ മലബാർ ബിഷപ്പുമാരുടെ കാര്യം അങ്ങനെ അല്ല! രണ്ട് പേരും പിന്നെ പൊട്ടിച്ചിരിക്കും. സിറോ മലബാർ കുടിയേറ്റക്കാരുടെ അജപാലന ശുശ്രൂഷയിലുള്ള തൻ്റെ  സമർപ്പണത്തിൽ ഒരിക്കലും തളരരുത് എന്ന് ഫാദർ ഡിസൂസ കാവുകാട്ടച്ചനെ ഉപദേശിക്കും.

കാവുകാട്ടച്ചൻ ആ ഉപദേശം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കി. ഭാവിയിലെ കല്യാൺ രൂപതയുടെ ആദ്യ ഇടവകയായി മാറുന്ന ഒരു ഇടവക രൂപീകരണത്തിലായിരുന്നപ്പോൾ, അച്ചൻ കസേരയോ പദവിയോ  അവകാശപ്പെടാൻ ശ്രമിച്ചില്ല. ദൈവം തൻ്റെ  സിംഹാസനം മറന്നു, സ്വർഗ്ഗത്തിൻ്റെ കവാടങ്ങൾ വരെ മാത്രമല്ല, തൻ്റെ ദൈനംദിന പരീക്ഷണങ്ങളിലും വിജയങ്ങളിലും തന്നോടൊപ്പം കൂടെ നടക്കുന്നുണ്ട് എന്ന് കാവുകാട്ടച്ചന് പ്രതീക്ഷയും ഉറപ്പും ഉണ്ട്.

വിശ്രമിക്കുകയാണെങ്കിലും, കാവുകാട്ടച്ചൻ ഇപ്പോഴും വളരെ സജീവമാണ്. ദൂരെ ആയിരുന്നു കൊണ്ട് തൻ്റെ വളർത്തു മക്കൾക്ക് ആവശ്യകമായ എല്ലാം നൽകുകയും, എല്ലാ തലങ്ങളിലും അവരെ ശാക്തീകരിക്കുകയും ചെയ്യുന്നു. ഒരു മാസം മുമ്പ് അദ്ദേഹം തൻ്റെ വളർത്തു മക്കളിൽ ഒരാളായ പ്രദീപിന് ഒരു നഴ്സിംഗ് കോളേജിൽ പ്രവേശനം നേടി എന്നത് അറിഞ്ഞു. മുമ്പ് താൻ പരിപാലിച്ചിരുന്ന വയലുകളുടെ ഒരുക്കം, കൃഷി, വിളവെടുപ്പ് എന്നിവ അദ്ദേഹം വിദൂരത്ത് ഇരുന്നു കൊണ്ട് നിർദ്ദേശങ്ങൾ വഴി സംഘാടനം നടത്തുന്നു.

“ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്ക് നിങ്ങൾ ചെയ്തതെല്ലാം, നിങ്ങൾ എനിക്കു തന്നെയാണ് ചെയ്തത്” എന്ന ബൈബിൾ വാക്യത്തിൽ പ്രകടമാകുന്ന യേശുവിൻ്റെ ദൗത്യത്താൽ കാവുകാട്ടച്ചൻ എപ്പോഴും നയിക്കപ്പെട്ടു. തൻ്റെ ഏറ്റവും ചെറിയ സഹോദരീസഹോദരന്മാർക്കുവേണ്ടി അദ്ദേഹം പ്രവർത്തിക്കുകയും സ്വപ്നം കാണുകയും ചെയ്തു. അതിലെ വിളവുകൾ ദരിദ്രരായ ആളുകൾക്കും സുഹൃത്തുക്കൾക്കും പങ്കിടുന്നു. അമേരിക്കയിലേക്കുള്ള തൻ്റെ അവസാന സന്ദർശനത്തിൽ അദ്ദേഹം വിഭവങ്ങളുടെ പങ്കുവെക്കലിന് വേണ്ടി ആരോ സൃഷ്‌ടിച്ച ഈ ആശയത്തെ ഇഷ്ടപ്പെട്ടു. ആളുകളുടെ വേദനകൾ മാത്രമല്ല, അവരുടെ വിശപ്പും അദ്ദേഹം ലഘൂകരിച്ചു. എല്ലാ ദിവസവും അദ്ദേഹം കരുതുന്ന ഒരു പ്രാർത്ഥന: “അന്നന്നത്തെ അപ്പം ഇന്ന് നീ അവർക്ക് നൽകേണമേ എന്നതായിരിക്കും”. “നമ്മുടെ കർമ്മങ്ങളുടെ മഹത്വമോ, അതിന്റെ ക്ലേശമോ അല്ല നമ്മുടെ കർത്താവ് പരിഗണിക്കുന്നത്, മറിച്ച് അവ നാം നിർവഹിക്കുന്ന സ്നേഹത്തിൻ്റെ അളവിലേക്കാണ് എന്ന് നിങ്ങൾക്ക് നന്നായി അറിയാം” – വി. കൊച്ചുത്രേസ്യ

Leave a comment

Home
Account
Cart
Search